മനുഷ്യർ എല്ലാവരും പാപികൾ; അതിനുള്ള മോചനം എന്ത്..? രക്ഷ

Advertising:

രക്ഷയുടെ വാതിൽ യേശുക്രിസ്തുവാണ്

യോഹന്നാൻ 10:7-9 യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ  അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും. 

യേശുക്രിസ്തു ലോകരക്ഷിതാവാണ്. അപ്പോസ്തോല പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. 

യേശുക്രിസ്തുവാണ് ഏക രക്ഷകൻ. 

അപ്പോസ്തോല.പ്രവൃത്തികൾ 16:31 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.

Advertising: രക്ഷ എന്താണ്..? 

ശിക്ഷയിൽ നിന്നുള്ള മോചനമാണ് രക്ഷ. പാപം ചെയ്യുമ്പോൾ ശിക്ഷ വരുന്നു. കുറ്റവും പാപവും അടുത്തടുത്താണ്. എന്നാൽ പാപം strong ആണ്. പാപത്തിൻ്റെ പരിണിത ഫലം മരണമാണ്. മരണം എന്നു പറഞ്ഞാൽ നിത്യമരണം അഥവാ നരകം. ആദാമ്യ പാപമാണ് സകല മനുഷ്യവർഗ്ഗത്തിനേലും വന്നത്. അത് മനുഷ്യരുടെ മേൽ വാണു. അങ്ങനെ എല്ലാവരും പാപികളായി തീർന്നു. റോമർ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.


മനുഷ്യർ എല്ലാവരും പാപികൾ.                    റോമർ 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, 

റോമർ 3:9 ആകയാൽ എന്തു.? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ;                                              റോമർ 5:19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.                                        ഗലാത്യർ 3:22 എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.                                            റോമർ 11:32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു.

1 യോഹന്നാൻ 1:8-9 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ  നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

തുടരും 


Advertising: